കേരളത്തില്‍ ജില്ലകള്‍ തോറും അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണം അനിവാര്യമാണ്. സഹകരിക്കുവാന്‍ സന്മനസ്സുള്ളവര്‍ കെ. ഭാസ്കരന്‍ - 9447416577, എസ്. ചന്ദ്രശേഖരന്‍ നായര്‍ - 9447183033 എന്ന ടെലഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക. Email: news.kac@gmail.com

Wednesday 27 April 2011

ANTI CORRUPTION PEOPLE’S Movement

T D M Hall Complex, Durbar Hall Road,Kerala, Kochi – 682016
Convener - P.Ramachandran : Mob: 9447053940
Treasurer - M.R. Rajendran Nair : Mob: 9495952214

“ UPAVASA YAJNAM on 2nd May 2011, at T D M Hall MAKE IT A SUCCESS….

India against corruption, the movement initiated by Anna Hassare who adopts the Gandhian line of action, has attracted the masses of India including professionals, farmers, women and youth . In Kerala, hundreds of voluntary organizations and thousands of individuals have come together to support the movement and to fight out corruption. Each state has to develop its own movement to tackle state specific issues and has to join the national movement to achieve national goals. The challenge of the movement is two fold, Viz, (1) to bring about effective mechanisms to ensure that the corrupt are caught and punished, (2) to establish a systems in which the ordinary citizens are enabled to meet their daily needs without being subjected to corruption.
As a first step to initiate strong movement state specific, a large number of voluntary organizations, have formed a common platform with the Ernakulam Karayogam as a facilitator and has decided to organize a one day ‘ Satyagraha with fasting’ on 2nd May, 2011 from 7 A.M. to 5P M The venue is TDM Hall.
It is our proud privilege to invite you a ‘Satyagrahi’ if possible or as a sympathiser- United we stand, definitely we will be able to build a better world for ourselves and the generations to come. We are sure that you will make it convenient to reach TDM Hall on the day of the satyagraha. Prominent personalities like T N Sheshan, Ex-former Elction Commissioner, Swami Udit Chaithanya, Justice V R Krishna Iyer, Fr Robi Kannanchira etc. will be participate in the “Upavasa Yanjam”.
Ekopana Samiti, Art of Living- Kochi,Azhmathi Veerudha Samithi, Dharmarajaya Delegates from all over the state are expected to participate and it is hoped that we will be able to constitute a State Council to carry the mantle forward such as Ernakulam Karayogam, India Against Corruption, Sree Krishna Seva Charitable Trust, Gandhian Saktanakalude Vedi, Kerala Pulaya Mahasabha, Samatha Law Society, Al-Ameen Educational Trust, National Voters Forum, Muslim Service Society, Fiat Justice, Ernakulam Muslim Association, Federation of Consumer Organization Kerala, Adrek-Apex Body of Residential Associations, Save Kerala Movement, Kerala Santhi Samithi, Kerala Consumer Service Society, Parivarthan India, Gandhi Peace Foundation, Chavara Cultural Centre,, Kerala Parethasthithi Forum, Residence Apex Council-Ernakulam (Race), Peoples Union for Civil Liberties (PUCL), National Foundation for Consumer Awareness and studies, Ernakulam Jilla Upabhokthra Samrakshna Samithi, Right to Information Federation, Ernakulam Merchants Association, Malayalam Brahmins Samajam, Samastha Samajam, National Patriotical Forum (NPF), Gawdasaraswatha Brahmana Vikas Pareekshith, Samastha Charitable Ernakulam etc.
Our main demands are Central Govt. may ensure that the Lokpal Bill will be enacted before August 15, New Kerala Cabinet shall include only Non-Corrupt Ministers, Govt. shall formulate action plan to eradicate corruption in the state, All Chief Executives of University, Public Sector Undertaking and autonomous bodies shall be corruption free, Public opinion shall be formulated before the Govt. takes policy decision. Administrative procedures shall be transparent, Necessary power may be delegated to Lokayuktha to take sue moto action against corrupted officials, And dispose the cases expediously. Politicicalization of autonomous bodies shall be discouraged, Only eligible and qualified person shall be appointed as Information Commissioner, Training for Public Information Officer need awareness to public shall be intensified, severe action may be taken to against Information Office who fails to give correct information in times, Strict action may be taken against each Dept. Heads who have not disclosed the information as specified under section 4 (1) of the R T I Act.
We have also proposed to have a state level convention on 4the June, 2011 to plan the state level activities aimed at getting the demands in the charter of demands met by the governments. All the activities need your participation and support. We request you to join this earnest effort by the people who were voiceless for the last several decades.

For further details please contact, phone – 9447053940, 9495952214, 9447985796

Regards

Convener
P.Ramchandran (Venu)


View Larger Map

മേയ് 1 ന് പെരുകാവ് എക്സ് സര്‍വ്വീസ് വെല്‍ഫെയര്‍ അസ്സോസിയേഷന്റെ അഴിമതി വിരുദ്ധ സംഗമം

ഫെയിസ് ബുക്കില്‍ ഇവന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Sunday 24 April 2011

Public Consultation on Lokpal Bill

Welcome to public consultation site for Jan Lokpal Bill. This site will help us to get to know your views on the proposed Lokpal Bill on the iframe provided below. Please click on the post heading to go direct to the site.

Monday 18 April 2011

ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

ലോക്‌പാല്‍ ബില്‍: പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും


ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിനുള്ള സംയുക്തസമിതി പൊതുസമൂഹത്തിന്റെ അഭിപ്രായം തേടും. ശനിയാഴ്ച മന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ അഞ്ചുപേരും കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ അഞ്ചുമന്ത്രിമാരും അടങ്ങുന്നതാണ് സമിതി. ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ പാസാക്കാനാകുമെന്ന് ഇരുപക്ഷവും യോഗത്തിനുശേഷം പ്രത്യാശ പ്രകടിപ്പിച്ചു. അടുത്തയോഗം മെയ് രണ്ടിനാണ്. ബില്ല് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ എപ്രകാരം ആവണമെന്ന് അടുത്തയോഗത്തില്‍ തീരുമാനിക്കും. മെയ് രണ്ടിനുശേഷം എല്ലാ ആഴ്ചയും യോഗം ചേരും. യോഗത്തിന്റെ നടപടികള്‍ ശബ്ദലേഖനം ചെയ്യുന്നുണ്ട്. നടപടികളുടെ വീഡിയോ റെക്കോഡിങ് നടത്തുകയും ചര്‍ച്ച സംപ്രേഷണംചെയ്യുകയും വേണമെന്ന പൊതുസമൂഹപ്രതിനിധികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

തങ്ങള്‍ നേരത്തേ നല്‍കിയ കരടുബില്‍ ചര്‍ച്ചയ്ക്ക് അടിസ്ഥാനമാക്കണമെന്ന് പൗരസമൂഹത്തിന്റെ പ്രതിനിധികള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ശനിയാഴ്ച അവരുടെ ഭാഗത്തുനിന്ന് കടുംപിടിത്തമുണ്ടായില്ല. ഇരുകൂട്ടരും തങ്ങളുടെ കരടുകള്‍ കൈമാറി. പൗരസമൂഹത്തിന്റെ പരിഷ്‌കരിച്ച കരടില്‍ നേരത്തേതില്‍നിന്ന് ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ലോക്പാലിനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ ഘടനസംബന്ധിച്ചുള്ളതാണ് ഈ മാറ്റം. രാജ്യസഭാ അധ്യക്ഷന്‍, ലോക്‌സഭാ സ്​പീക്കര്‍ എന്നിവര്‍ക്കുപകരം പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരെയാണ് പുതിയ കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് എന്നിവരെക്കൂടി ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന മുന്‍ നിലപാട് പൗരസമൂഹത്തിന്റെ പ്രതിനിധികള്‍ ശനിയാഴ്ചത്തെ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.



ജഡ്ജിമാരുടെ കുറ്റകരമായ പെരുമാറ്റദൂഷ്യങ്ങള്‍ മാത്രമേ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂവെന്ന് സമിതി അംഗമായ സാമൂഹിക പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ജഡ്ജിമാരുടെ പ്രൊഫഷണല്‍ പെരുമാറ്റദൂഷ്യങ്ങള്‍ ലോക്പാല്‍ അന്വേഷിക്കേണ്ടതില്ല. വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും കൂടിയാലോചന നടത്തുമെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അഴിമതിക്കെതിരായ ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷനില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അത് പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ കണ്‍വെന്‍ഷന്‍പ്രകാരം ശക്തമായ ലോക്പാല്‍ നിയമം ആവശ്യമാണ്. ഇരുവിഭാഗവും കരട് സംബന്ധിച്ച് തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിച്ചുവെന്ന് മന്ത്രി കപില്‍സിബല്‍ പറഞ്ഞു. പൗരസമൂഹത്തിന്റെ പ്രതിനിധികള്‍ സമര്‍പ്പിച്ച കരടില്‍ വളരെ പ്രാധാന്യമേറിയ നിര്‍ദേശങ്ങളുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മന്ത്രി സിബല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്നും ലോക്പാല്‍ ബില്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ലോക്പാല്‍ സമിതിയില്‍ പൊതുസമൂഹത്തില്‍നിന്നുള്ളവര്‍ മാത്രം പോരെന്നും രാഷ്ട്രീയപ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌സിങ് പറഞ്ഞു.

Sunday 17 April 2011

കേരളത്തിനു 14 മന്ത്രിമാര്‍ പോരേ?

അടുത്ത മന്ത്രിസഭ മെയ് മാസത്തില്‍ നിലവില്‍ വരും. നാം ഒരു ശക്തമായ കാമ്പെയ് നു മുന്‍കൈയെടുക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കേരള ജനതക്കു എത്ര മന്ത്രിമാരെ വരെ താങ്ങാം അല്ലെങ്കില്‍ സഹിക്കാം. 14 വരെ എന്നാണെന്റെ പക്ഷം. 1957 ലെ ആദ്യമന്ത്രിസഭയില്‍ 11 പേര്‍.1987 ല്‍ 14 മന്ത്രിമാര്‍. ഇവ രണ്ടുമായിരുന്നു കേരള ജനതക്കു കിട്ടിയ ഭരണ സൌഭാഗ്യങ്ങള്‍ എന്നു ഉറച്ച് വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. അതു കൊണ്ടു ഇക്കുറിയും 14 മതി. മുന്നണി രാഷ്ട്രീയം വികസിച്ച് 21 പേരെ പോറ്റേണ്ട ഗതികേട് കേരള ഖജനാവിന് ഉണ്ടായി. എത്രയെത്ര പേര്‍ പേര്‍സണല്‍ സ്റ്റാഫില്‍! എത്ര പേര്‍ക്ക് പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍! ഫുള്‍ റ്റൈം രാഷ്ട്രീയപ്രവര്‍ത്തകരില്‍ കുറെപ്പേര്‍ക്കു വയറ്റുപിഴപ്പിനുള്ള അവസരമായി ഒരോ മന്ത്രിസഭാകാലത്തെയും മാറ്റുന്നത് അവസാനിപ്പിച്ചേ പറ്റൂ. അഴിമതി കുറക്കാനുള്ള പല വഴികളിലൊന്നു കൂടിയാകും ഇത്. മന്ത്രി മാരുടെയും പെര്‍സണല്‍ സ്റ്റാഫിന്റെയും എണ്ണത്തില്‍ ചില മാനദണ്ഡങ്ങളുണ്ടായേ  തീരൂ. നമുക്കൊരു ചര്‍ച്ച തുടങ്ങാം.
കെ. ഭാസ്കരന്‍

Friday 15 April 2011

കൊല്ലം സംഗമം

സംഘാടകനായ ശ്രീ ഭാസ്കരന്‍ മുന്‍കൈയ്യെടുത്ത് സംഘടിപ്പിച്ച കൊല്ലം സംഗമം ഒരു ഐക്യദാര്‍ഢ്യത്തിന്റെ സംഗമമായി മാറി എന്നത് ശ്രദ്ധേയമാണ്. ജാതി മത ചിന്തകള്‍ക്കും, ലിംഗവ്യത്യാസത്തിനും, കക്ഷിരാഷ്ട്രീയത്തിനും അതീതമായി അഴിമതിക്കെതിരെ നമുക്കും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുവാന്‍ കഴിയും എന്ന് തെളിയിക്കപ്പെടുകയാണിവിടെ.
ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെ മാരകമായി കാര്‍ന്നുതിന്നുന്ന ഭരണരംഗത്തെ അഴിമതിയ്ക്കെതിരെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരേ ആരംഭിച്ച സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചിരിക്കുകയാണല്ലോ. ഒരു നീണ്ട പോരാട്ടത്തിന്റെ തുടക്കം മാത്രമാണിത്. സുതാര്യവും ശക്തവും ഫലപ്രദവുമായ ഒരു ലോക്പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയെടുക്കുമ്പോള്‍ മാത്രമേ ഈ സമരം പൂര്‍ണമാകൂ. വമ്പിച്ച ജനകീയ പിന്തുണ ആവശ്യമായ ജനകീയ പ്രസ്ഥാനമാണിത്.
അണ്ണാ ഹസാരെ ആരംഭിച്ചിട്ടുള്ള ഈ പ്രസ്ഥാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും പ്രാദേശികമായി അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടി ആവിഷ്കരിക്കുന്നതിനുമായി കൊല്ലത്തെ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുടെ ഒരു സംഗമമാണ് കൊല്ലത്ത് സംഘടിക്കപ്പെട്ടത്.

കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ഡോ. ബി.എ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഏപ്രില്‍ 15-ന് രാവിലെ പത്ത് മണിയ്ക്ക് ആരംഭിച്ച അഴിമതി വിരുദ്ധ പ്രസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. സ്വാതന്ത്ര്യ സമര സേനാനി ശ്രീ. ചുളൂര്‍ ഭാസ്കരന്‍ നായരാണ് (95) ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.
അദ്ദേഹം ഒരു കാര്‍ഡ് അവിടെ പങ്കെടുത്തവര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ചിത്രത്തിനടിയില്‍ രേഖപ്പെടുത്തിയിട്ടുള്ള "സത്യം പറയുന്ന ഞാന്‍ ഒറ്റയ്ക്കാവാം. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആളില്ലായിരിക്കാം. എന്നാല്‍ മറ്റ് ശബ്ദങ്ങള്‍ തളര്‍ന്നാല്‍ എന്റെ ശബ്ദം കേള്‍ക്കാതിരിക്കില്ല" എന്ന അവസരോചിതമായ അവതരണം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. അവിടെ എത്തിച്ചേര്‍ന്നവരെല്ലാം പുതുതായി രൂപം കൊടുത്ത ഈ പ്രസ്ഥാനത്തിന് ഏകകണ്ഠമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഡോ. ബി.എ. രാജാകൃഷ്ണന്‍, ശ്രീ ചുളൂര്‍ ഭാസ്കരന്‍ നായര്‍, ഡോ. എസ്. ബലരാമന്‍, ഡോ. കെ. ശിവരാമകൃഷ്ണപിള്ള ശ്രീ എ. നിസാമുദ്ദീന്‍, ഡോ. എന്‍. രാജേന്ദ്രപ്രസാദ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ തയ്യാറുള്ളവരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലേയ്ക്കായി തുടക്കം കുറിച്ചു.




അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്ന് കരുതുന്ന എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Tuesday 12 April 2011

അഴിമതി വിരുദ്ധ സംഗമം കൊല്ലത്ത്

അന്നാ ഹസ്സാരെ തുടങ്ങിവെച്ച അഴിമതിവിരുദ്ധപ്രസ്ഥാനത്തിനോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും കൊല്ലം ജില്ലയിലെ തദ്ദേശസ്വയംഭരണപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി അവസാനിപ്പിക്കുന്നതിനുള്ള ജനകീയ കര്‍മപരിപാടി ആവിഷ്കരിക്കുന്നതിനുമായി ഒരു സംഗമം 2011 ഏപ്രില്‍ 15 നു രാവിലെ 10 മണിക്കു കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ചേരുന്നു.കൊല്ലം ജില്ലയിലെ ഏറ്റവും മുതിര്‍ന്ന ഗാന്ധിയന്‍ ശ്രീ.ചൂളൂര്‍ ഭാസ്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ ഡോ:ബി.എ.രാജാകൃഷ്ണന്‍ (കേരള ശബ്ദം മാനേജിംഗ് എഡിറ്റര്‍), ഡോ.എസ്.ബലരാമന്‍ (മുന്‍ ആക്റ്റിംഗ് ചെയര്‍മാന്‍,കേരള മനുഷ്യാവകാശ കമ്മീഷന്‍), ഡോ.കേ.ശിവരാമകൃഷ്ണ പിള്ള (മുന്‍ ഇ.എസ്.ഐ ഡയറക്റ്റര്‍), പ്രൊഫ.എസ്.സുലഭ (മുന്‍ പ്രിന്‍സിപല്‍.എസ്.എന്‍ വനിത കോളേജ്), ശ്രീ.എ.നിസ്സാമുദീന്‍ (മുന്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍,കേരള സര്‍വകലാശാല), ഡോ.രാജേന്ദ്രപ്രസാദ് (റിട്ട.പ്രൊഫസര്‍,റ്റി.കെ.എം.എഞ്ചിനീയറിംഗ് കോളേജ്) തുടങ്ങിയവര്‍ സംബന്ധിക്കും.
സജീവ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊഴികെ ഏവര്‍ക്കും സ്വാഗതം.

View Larger Map

Welcome

We the people of Kerala dedicate ourselves against corruption and for the stabilisation of democratic system beyond caste, creed, religion and party politics.